Monday 3 September 2012

"ബലിച്ചോറ് "


വ്യവസായ പ്രമുഖനായ രാജീവിന്റെ ഒരേ ഒരുമകന്‍ അനന്തു . മകന്റെ ഭാവിയെ ഓര്‍ത്തു ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മകനെ ബോര്‍ഡിങ്ങില്‍ കൊണ്ടാക്കാന്‍ സമ്മതിച്ച ഇന്ദു
തിരക്കുപിടിച്ച ജീവിതം...!
എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന മനസ്സിന്നുടമയായ രാജീവിന് നഷ്ടമായത് സ്നേഹനിധിയായ ഭാര്യയും , നിഷ്കളങ്കനായ മകന്റെ .സ്നേഹവും ..!

ചുറ്റുമതിലുകള്‍ക്കുള്ളില്‍ ഒറ്റയ്ക്ക് വലിയ ഒരു വീട്ടില്‍ താമസിച്ച ഇന്ദു മാനസികമായും തളര്‍ന്നു പോയിരുന്നു . ആ ഏകാന്തത അവള്‍ക്കു പേടിപ്പെടുത്തുന്ന ഒരനുഭവമായിരുന്നു . വര്‍ഷങ്ങള്‍ പോയതറിയാതെ ആ തടവറയില്‍ കഴിഞ്ഞു കൂടിയ അവള്‍ ലോകത്തോട് വിടപറയാന്‍ തന്നെ തീരുമാനിച്ചു .
കുഞ്ഞുന്നാളില്‍ കളിച്ചു നടന്ന അമ്പലമുറ്റവും ആല്‍ത്തറയും ഒക്കെ എപ്പോളും അവളുടെ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു വിവാഹത്തിനു ശേഷം അവളെ ഒരു ദിവസം പോലും സന്തോഷിപ്പിക്കാനോ , ഒരാഗ്രഹം പോലും സാധിച്ചുകൊടുക്കാനോ രാജീവിന് കഴിയാതെ പോയത് അയാളിലെ ഭര്‍ത്താവിനെ മാനസികമായി വേട്ടയാടികൊണ്ടിരുന്നു...:(

മരിച്ച ഭാര്യയുടെ ശേഷക്രിയ ചെയ്യാന്‍ മകനെ വരുത്തി . ഒരിക്കല്‍ പോലും അഛന്റെയോ ,അമ്മയുടെയോ സ്നേഹം ലഭിച്ചിട്ടില്ലാത്ത ആ മകന്‍ മാതൃത്വത്തിന്റെ ആഴം തേടുന്നതില്‍ അജ്ഞനായിരുന്നു . ബലിതര്‍പ്പണത്തിനായി കുളിച്ചു ഈറനുടുത്തു അവന്‍ പരികര്‍മ്മിയുടെ മുന്നില്‍ വന്നിരുന്നു . മന്ത്രങ്ങള്‍ ഉരുവിട്ട് കര്‍മ്മിയുടെ കയ്യില്‍ നിന്നും ബലിച്ചോറു വാങ്ങി ഉരുള കൂട്ടി വച്ചതിനു ശേഷം നനഞ്ഞ കൈകള്‍ കൊട്ടി കാക്കയെ വിളിച്ച മകനെ ഈറന്‍ മിഴികളോടെ നോക്കി നില്‍ക്കാനേ രാജീവിന് കഴിഞ്ഞുള്ളു ...

ബലിയും , ബലിച്ചോറും ഇല്ലാത്ത , ബന്ധങ്ങള്‍ ഇല്ലാത്ത മഹാനഗരത്തിലെ ആ വലിയ ബംഗ്ലാവില്‍ എവിടെയാണ്
കാക്ക ..?

ആത്മാവിനു എന്തോ തൃപ്‌ത്തിക്കേടുണ്ട് അതാണ്‌ കാക്ക വരാത്തത് എന്ന കൂട്ടത്തില്‍ മുതിര്‍ന്ന ആളുടെ വാക്കുകള്‍ എല്ലാം അവനു പുതുമനിറഞ്ഞതായിരുന്നു .
വിഷമമാണോ , സന്തോഷമാണോ തോന്നണ്ടത് എന്നുപോലും അറിയാതെ തിരിച്ചു നടന്ന അവന്റെ മുന്നില്‍ കീറിപ്പറിഞ്ഞ വേഷത്തോടെ ഒരു വല്യമ്മ കൈകള്‍ കൂപ്പിക്കൊണ്ട് ചോദിച്ചു

ആ ചോറ് എനിക്ക് തരുമോ കുട്ടീ ..??

രണ്ടു ദിവസമായി ഞാന്‍ ആഹാരം കഴിച്ചിട്ട് . അവന്‍ വീട്ടില്‍ നിന്നും കുറച്ചു ആഹാരം പൊതിഞ്ഞു കൊണ്ടുവന്നു കൊടുത്തു ആ വൃദ്ധക്ക്.. അവര്‍ അത് ആര്‍ത്തിയോടുകൂടി കഴിക്കുന്നത്‌ നോക്കിനിന്ന ആ മകന്റെ മുന്നില്‍ അത്ഭുതം പോലെ ഒരു കാക്ക പറന്നു വന്നു അമ്മക്ക് വച്ച ആ ബലിച്ചോറു കൊത്തിതിന്നാന്‍ തുടങ്ങി .